അന്താരാഷ്ട്ര നിയമപ്രകാരം രാഷ്ടത്തിന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനായി ഇറാനിയൻ ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം യുഎഇ സ്ഥിരീകരിച്ചു.
ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിച്ച ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഷഹാദ് മതാർ, ഫെബ്രുവരി 28 മുതൽ ഇറാൻ യുഎഇ സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായും മൂന്ന് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അറിയിച്ചു. ആക്രമണങ്ങളെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമായി മതാർ വിശേഷിപ്പിച്ചു. മറ്റേതെങ്കിലും രാജ്യത്തോടോ സംവിധാനത്തോടോ ഉള്ള പക തീർക്കാൻ യുഎഇ പ്രദേശം ഉപയോഗിക്കുന്നത് രാജ്യം ശക്തമായി എതിർക്കുന്നതായും അറിയിച്ചു.
200-ലധികം ദേശീയതകളുള്ള രാജ്യത്തിന്റെ വൈവിധ്യമാർന്ന ജനസംഖ്യയെ പരാമർശിച്ചുകൊണ്ട് ഇത്തരം ആക്രമണങ്ങൾ യുഎഇയെ മാത്രമല്ല, അന്താരാഷ്ട്ര തത്വങ്ങളെയും ഭീഷണിപ്പെടുത്തുന്നുവെന്ന് അവർ ഊന്നിപ്പറഞ്ഞു. സംയമനത്തിനും സംഭാഷണത്തിനും അവർ ആഹ്വാനം ചെയ്തു.

മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ശേഖരം സുരക്ഷിതം
ഇറാൻ ആക്രമണങ്ങളെക്കുറിച്ച് വിവിധരാഷ്ട്ര നേതാക്കളുമായി യുഎഇ പ്രസിഡന്റ് സംഭാഷണം നടത്തി
മാർച്ച് 7 ശനിയാഴ്ച വരെ പാസഞ്ചർ വിമാനസർവീസ് നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻ
മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു
സൗദിയിലെ റാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയം
UAE announces early spring break for schools, universities
ബുധനാഴ്ച ഇറാന്റെ 129 ഡ്രോണുകളിൽ 121 എണ്ണം നിർവീര്യമാക്കിയെന്ന് പ്രതിരോധ മന്ത്രാലയം
Emirates continues limited flights, extends suspension of commercial operations
