ചൊവ്വാഴ്ച 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

ചൊവ്വാഴ്ച ഇറാനിൽ നിന്ന് വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം (MOD) അറിയിച്ചു.

ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ  314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,672 ഡ്രോണുകളും തടഞ്ഞു.
ആക്രമണങ്ങളിൽ ഇതുവരെ എട്ട് പേർ കൊല്ലപ്പെട്ടു, ഇതിൽ രണ്ട് സായുധ സേനാംഗങ്ങളും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ ആറ് സാധാരണക്കാരും ഉൾപ്പെടുന്നു.
കൂടാതെ 157 പേർക്ക് പരിക്കേറ്റു. ഇതിൽ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.

രാജ്യ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 

More from Local News

Blogs