യാചകരെ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബായ് പോലീസ്

supplied

ആന്റി-ബെഗ്ഗിംഗ് കാമ്പെയ്‌നിലൂടെ എല്ലാ തരത്തിലുമുള്ള  യാചനയെ സേന നിരീക്ഷിക്കുകയും ചെറുക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ക്രിമിനൽ   വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി

യാചകരെയോ ലൈസൻസില്ലാത്ത  കശാപ്പുകാരെയോ പ്രോത്സാഹിപ്പിക്കരുതെന്നു 
ദുബായ് പോലീസ് പൊതുജനങ്ങളോട്  അഭ്യർത്ഥിച്ചു . കഴിഞ്ഞ വർഷം ഈദ് അൽ അദ്ഹ സമയത്ത് അമ്പത് യാചകരെയും  അനധികൃതമായി എത്തിയ കശാപ്പുകാരെയും പോലിസ്  അറസ്റ്റ് ചെയ്തിരുന്നു.

ആന്റി-ബെഗ്ഗിംഗ് കാമ്പെയ്‌നിലൂടെ എല്ലാ തരത്തിലുമുള്ള  യാചനയെ സേന നിരീക്ഷിക്കുകയും ചെറുക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ക്രിമിനൽ   വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറയുന്നു.

മാർക്കറ്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഇ-ഭിക്ഷാടനം എന്നറിയപ്പെടുന്ന ഓൺലൈൻ വഴിയും വ്യാജ  യാചന നടക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചില വ്യക്തികൾ കുട്ടികളെയോ രോഗികളെയോ ദൃഢനിശ്ചയമുള്ള ആളുകളെയോ ഉപയോഗിച്ച് സഹതാപം ക്ഷണിച്ചു വരുത്താമെന്നും ഇത് സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
സഹായം ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സംഘടനകൾ വഴി മാത്രമേ ചാരിറ്റബിൾ സംഭാവനകൾ നൽകാവൂ എന്ന് ദുബായ് പോലീസ് താമസക്കാരെ ഓർമ്മിപ്പിച്ചു.
വൃത്തിഹീനമായ കശാപ്പ് രീതികളും , ശുചിത്വമില്ലായ്മയും  അണുവിമുക്തമാക്കാത്ത ഉപകരണങ്ങളും കാരണം ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അനധികൃത കശാപ്പ് വ്യാപാരികളുമായി ഇടപെടുന്നതിനെതിരെയും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് യാചകരെയോ അനധികൃത കശാപ്പ് വ്യാപാരികളെയോ കുറിച്ച് 901 എന്ന നമ്പറിൽ വിളിച്ചോ, ദുബായ് പോലീസ് ആപ്പിലെ പോലീസ് ഐ സർവീസ് വഴിയോ, ഓൺലൈൻ ഭിക്ഷാടന കേസുകൾക്കായുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ റിപ്പോർട്ട് ചെയ്യാം.

More from Local News

Blogs