രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വികസനത്തിന്റെ പുതിയ കാലഘട്ടത്തിനായുള്ള തന്ത്രപരമായ മാർഗരേഖയാണ് തത്വങ്ങൾ എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇ അടുത്ത 50 വർഷങ്ങളിൽ രാജ്യത്തിന്റെ ഭാവി നിയന്ത്രിക്കുന്ന 10 തത്ത്വങ്ങൾ പ്രഖ്യാപിച്ചു.
രാജ്യം സുവർണ്ണ ജൂബിലിയോട് അടുക്കുമ്പോൾ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വളർച്ചയുടെ ഒരു പുതിയ ചക്രത്തിലേക്കും വികസന പാതയുടെ ഒരു പുതിയ കാലഘട്ടത്തിലേക്കുമാണ് പ്രവേശിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് തത്വങ്ങൾ പ്രഖ്യാപിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സുപ്രീം കമാന്ററുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്ന് സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.വികസനത്തിനാണ് യുഎഇയുടെ പ്രഥമ പരിഗണന എന്നും എല്ലാവരും ഒരു ടീമായി പ്രവർത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
നിയമനിർമ്മാണ സംവിധാനം, പോലീസ്, സുരക്ഷാ സ്ഥാപനങ്ങൾ, ശാസ്ത്രീയ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഏജൻസികളും പുതിയ തത്വങ്ങൾ പാലിച്ചുകൊണ്ടാകണം
തീരുമാനങ്ങൾ എടുക്കേണ്ടത്.
- ഒന്നാം തത്വത്തിൽ യൂണിയൻ, അതിന്റെ സ്ഥാപനങ്ങൾ, നിയമനിർമ്മാണങ്ങൾ, കഴിവുകൾ, ബജറ്റുകൾ എന്നിവയുടെ ശക്തിപ്പെടുത്തലിനാണ് പ്രധാന മുൻഗണന. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലെയും വികസനം യുഎഇയുടെ ഐക്യത്തെ ഏകീകരിക്കാനുള്ള വേഗമേറിയതും ഫലപ്രദവുമായ മാർഗ്ഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.വരും കാലം ലോകത്തിലെ ഏറ്റവും മികച്ചതും ചലനാത്മകവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം.
- രാജ്യത്തിന്റെ സാമ്പത്തിക വികസനം എന്നത് പരമോന്നത ദേശീയ താൽപ്പര്യമാണ്, കൂടാതെ മികച്ച ആഗോള സാമ്പത്തിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും, കഴിഞ്ഞ 50 വർഷങ്ങളിൽ നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും എല്ലാ ഫെഡറൽ, പ്രാദേശിക തലങ്ങളിലുമുള്ള സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നു ഭരണകർത്താക്കൾ രണ്ടാം തത്വത്തിൽ ചൂണ്ടിക്കാട്ടി.കഴിവ്, വൈദഗ്ധ്യം, നിക്ഷേപം എന്നിവയ്ക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമെന്ന പദവി ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ രാജ്യം അതിന്റെ സംരംഭക നേട്ടങ്ങൾ വികസിപ്പിക്കുമെന്നും വ്യക്തമാക്കി.
- യുഎഇയുടെ വിദേശനയം ഉയർന്ന ദേശീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉപകരണമാണ്, സമ്പദ്വ്യവസ്ഥയെ സേവിക്കുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകുക എന്നതാണ് സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യമെന്നു മൂന്നാം തത്വം പറയുന്നു.
- മത്സരാധിഷ്ഠിത ദേശീയ സമ്പദ്വ്യവസ്ഥയായി തുടരുന്നതിന് വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുക,പ്രതിഭകളെ റിക്രൂട്ട് ചെയ്യുക, വിദഗ്ധരെ നിലനിർത്തുക, തുടർച്ചയായ കഴിവുകൾ വികസിപ്പിക്കുക എന്നിവ പ്രധാനമാണ് എന്ന് നാലാം തത്വത്തിൽ പറയുന്നു.
- അയൽക്കാരുമായി സുസ്ഥിരവും അനുകൂലവുമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധം വികസിപ്പിക്കുന്നത് രാജ്യത്തിന്റെ വിദേശനയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ് എന്ന് അഞ്ചാം തത്വം ചൂണ്ടിക്കാട്ടുന്നു .
- നമ്മുടെ ദേശീയ സ്ഥാപനങ്ങൾ അവരുടെ ശ്രമങ്ങളെ ഏകീകരിക്കുകയും, പരസ്പരം പ്രയോജനം നേടുകയും, എമിറേറ്റുകളുടെ കുടക്കീഴിൽ ആഗോള സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുകയും വേണം എന്നതാണ് ആറാം തത്വം.
- പ്രതിഭകൾ, കമ്പനികൾ, ഈ മേഖലകളിലെ നിക്ഷേപങ്ങൾ എന്നിവയുടെ ആഗോള ഹബ് എന്ന നിലയിലുള്ള ഏകീകരണം രാജ്യത്ത് ഭാവിയിലെ ഒരു ആഗോള നേതൃത്വമാക്കുമെന്നു ഏഴാം തത്വത്തിൽ പറയുന്നു.
- സമാധാനവും തുറന്ന മനസ്സും മാനവികതയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങൾക്കും രാജ്യാന്തര സംഘടനകൾക്കും രാജ്യം പിന്തുണ നൽകുമെന്ന് എട്ടാം തത്വത്തിൽ പറയുന്നു.
- രാജ്യത്തിന്റെ വിദേശ മാനുഷിക സഹായം അതിന്റെ ദർശനത്തിന്റെയും ദുരിതത്തിലായ ജനങ്ങളോടുള്ള ധാർമിക കടമയുടെയും പ്രധാന ഭാഗമാണ്. മതം, വംശം, നിറം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ടിട്ടല്ല സഹായം നൽകുന്നത്. ഒരു രാജ്യവുമായുള്ള രാഷ്ട്രീയ വിയോജിപ്പ്, ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, പ്രതിസന്ധികൾ എന്നിവയിൽ ആ രാജ്യത്തിന് ആശ്വാസം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കരുത് എന്ന് ഒമ്പതാം തത്വത്തിൽ പറയുന്നു .
- പ്രാദേശികവും ആഗോളവുമായ സമാധാനവും സ്ഥിരതയും സ്ഥാപിക്കാൻ പ്രാദേശിക പങ്കാളികളുമായും ആഗോള സുഹൃത്തുക്കളുമായും പരിശ്രമിക്കുന്നത് വിദേശനയത്തിന്റെ അടിസ്ഥാന ചാലക ശക്തിയാണ് എന്ന് പത്താം തത്വം പറഞ്ഞു വയ്ക്കുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വികസനത്തിന്റെ പുതിയ കാലഘട്ടത്തിനായുള്ള തന്ത്രപരമായ മാർഗരേഖയാണ് തത്വങ്ങൾ എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.


UAE launches annual award to honour changemakers
UAE becomes second country to approve Lipfendra to treat high cholesterol
Sharjah Police recovers AED 500,000 in stolen goods in under 3 hours
UAE welcomes Gaza agreement for Hamas disarmament
Sheikh Abdullah meets UK Foreign Secretary in London
H.H. Sheikh Hamdan attends GCC joint military drill in Bahrain
UAE President discusses regional developments with Syrian counterpart
UAE strongly condemns renewed Iranian hostile attack on Kuwait
