ആക്രമണത്തിൽ നാശനഷ്ടങ്ങളോ തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ)
സൗദിയിലെറാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ബുധനാഴ്ച രാവിലെ ഡ്രോൺ ആക്രമണ ശ്രമം നടന്നതായി സൗദി അറേബ്യയുടെ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ നാശനഷ്ടങ്ങളോ തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു.സമുച്ചയത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് റിഫൈനറി അടച്ചുപൂട്ടിയതായി അധികൃതർ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.
വെള്ളിയാഴ്ച യുഎസും ഇസ്രായേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനുശേഷം സൗദി അറേബ്യയ്ക്കും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഇറാഖ് തുടങ്ങിയ മറ്റ് ഗൾഫ് എണ്ണ ഉൽപ്പാദകർക്കും ഹോർമുസ് കടലിടുക്ക് വഴി എണ്ണ നീക്കാൻ കഴിഞ്ഞിട്ടില്ല.മുൻകരുതൽ എന്ന നിലയിൽ നൂറുകണക്കിന് കപ്പലുകൾ കടലിടുക്കിന്റെ ഇരുവശത്തും നങ്കൂരമിട്ടിട്ടുണ്ട്, എന്നാൽ ഷിപ്പിംഗ് ചോക്ക് പോയിന്റ് കടക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ വെടിയുതിർക്കുമെന്ന് ഇറാൻ അറിയിച്ചു.
സൗദി അറേബ്യയുടെ കിഴക്കൻ തീരത്താന് റാസ് തനുറ സ്ഥിതി ചെയ്യുന്നത്. കടലിടുക്ക് ഒഴിവാക്കുന്നതിനായി സൗദി അരാംകോ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ ചിലത് ചെങ്കടലിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

UAE announces early spring break for schools, universities
Etihad extends suspension of commercial flights
മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ശേഖരം സുരക്ഷിതം
ഇറാൻ ആക്രമണങ്ങളെക്കുറിച്ച് വിവിധരാഷ്ട്ര നേതാക്കളുമായി യുഎഇ പ്രസിഡന്റ് സംഭാഷണം നടത്തി
മാർച്ച് 7 ശനിയാഴ്ച വരെ പാസഞ്ചർ വിമാനസർവീസ് നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻ
മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു
ബുധനാഴ്ച ഇറാന്റെ 129 ഡ്രോണുകളിൽ 121 എണ്ണം നിർവീര്യമാക്കിയെന്ന് പ്രതിരോധ മന്ത്രാലയം
Emirates continues limited flights, extends suspension of commercial operations
