ഇറാനിൽ നിന്ന് വിക്ഷേപിച്ച 4 ബാലിസ്റ്റിക് മിസൈലുകളും 25 യുഎവികളും വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 345 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,773 ഡ്രോണുകളുമാണ് യു.എ.ഇ പ്രതിരോധിച്ചത്.
ഈ ആക്രമണങ്ങളിൽ ദേശീയ കടമ നിർവഹിക്കുന്നതിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെടുകയും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിലെ ആറ് പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തു.
ആകെ 160 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതും ദേശീയ താൽപ്പര്യങ്ങളും കഴിവുകളും സംരക്ഷിക്കുന്നതുമായ രീതിയിൽ, രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടുമെന്നും ഏത് ഭീഷണിയെയും നേരിടാൻ പൂർണ്ണമായും സജ്ജരാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

ഖത്തറിലെ ഹെലികോപ്റ്റർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ
Abu Dhabi launches ‘One Nation. One People’ initiative to promote community unity
UAE air defences intercept 4 missiles, 25 drones on Sunday
UAE offers condolences over Qatar helicopter crash
Dubai Police launches campaign to fight online fraud
അന്താരാഷ്ട്ര സമുദ്ര സംഘടനയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇറാനിയൻ പ്രതിനിധി
