രാജ്യത്തെ സുരക്ഷാ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഏത് ഭീഷണികളെയും നേരിടാനുള്ള സന്നദ്ധത രാജ്യത്തിനുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി
നിരവധി ഇറാനിയൻ മിസൈലുകൾ വിജയകരമായി തടഞ്ഞതായി UAE അറിയിച്ചു. രാജ്യത്തെ സുരക്ഷാ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഏത് ഭീഷണികളെയും നേരിടാനുള്ള സന്നദ്ധത രാജ്യത്തിനുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി..
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഒരു മുൻഗണനയായി തുടരുന്നുവെന്നും പ്രതിരോധ മന്ത്രാലയം (MoD) പറഞ്ഞു.
യുഎഇയിലെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായ UAE ക്ക് എതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രതിരോധ മന്ത്രാലയം ഇത് ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.
"ഈ കടന്നുകയറ്റത്തോട് പ്രതികരിക്കാനും ഈ നാടിന്റെ അതിർത്തി, പ്രദേശം, പൗരന്മാർ, താമസക്കാർ എന്നിവയെ സംരക്ഷിക്കാനും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുമുള്ള യുഎഇയുടെ അവകാശം" മന്ത്രാലയം എടുത്തുപറയുകയും ചെയ്തു.

ദുബായ് വിമാനത്താവളം താൽക്കാലികമായി അടച്ചു
രാജ്യം സുരക്ഷിതമാണെന്ന് യു.എ.ഇ
മിസൈൽ ആക്രമണങ്ങളെ യു എ ഇ ശക്തമായി അപലപിച്ചു
UAE 'successfully' intercepts new wave of Iranian missiles
UAE യിൽ സംശയകരമായ മറ്റെന്തെങ്കിലും കാര്യങ്ങളോ കണ്ടാൽ അവയിൽ നിന്ന് മാറി നിൽക്കണമെന്ന് നിർദ്ദേശം
മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു
All flight operations at DXB, DWC suspended until further notice
UAE condemns Iranian missile attacks on territory
