ഇറാൻ ആക്രമണങ്ങളെ പ്രതികാര നടപടി എന്ന് മുദ്രകുത്തിയതിനെ യുഎഇ തള്ളിക്കളഞ്ഞു

ഗൾഫ്  മേഖലയിലെ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ പ്രതികാര നടപടി എന്ന് മുദ്രകുത്തിയതിനെ യുഎഇ തള്ളിക്കളഞ്ഞു,

അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ യുഎന്നിലെ യുഎഇ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷാറഖ് പ്രസ്താവിച്ചു. 
ഇറാന്റെ അത്തരം പരാമർശങ്ങളിൽ  നിയമപരമായോ വസ്തുതാപരമായോ അടിസ്ഥാനമില്ലെന്നും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ആക്രമണ പ്രവർത്തനങ്ങൾക്ക് ന്യായീകരിക്കാനാവാത്ത ഒരു കാരണം നൽകുന്നുവെന്നും യുഎഇ ഊന്നിപ്പറഞ്ഞു.
യുഎഇയും മേഖലയിലെ രാജ്യങ്ങളും യുദ്ധം തടയാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിട്ടും, ഇറാൻ അയൽക്കാരിൽ നിന്ന് സ്വയം ഒറ്റപ്പെടാൻ തീരുമാനിച്ചതാണെന്ന്  അൽ മുഷാറഖ് അഭിപ്രായപ്പെട്ടു.

സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎഇ അടിവരയിട്ടു. ആക്രമണങ്ങളിൽ ഇതുവരെ ഏഴ് പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ ഉൾപ്പെട്ട  ജിസിസി രാജ്യങ്ങൾ , ജോർദാൻ എന്നിവയ്‌ക്കെതിരായ ഇറാൻറെ പ്രകോപനമില്ലാതെയുള്ള അക്രമണത്തിനെതിരെ  യുഎൻ സുരക്ഷാ കൗൺസിൽ ഒരു കരട് പ്രമേയം അംഗീകരിച്ചു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് 136 യുഎൻ അംഗരാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു. 

More from Local News

Blogs