ജിസിസി രാജ്യങ്ങൾക്കും ജോർദാനുമെതിരെ യാതൊരു പ്രകോപനവുമില്ലാതെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചതിനെ യുഎഇ സ്വാഗതം ചെയ്തു. ഈ ആക്രമണങ്ങൾ ഉടൻ നിർത്താൻ ടെഹ്‌റാനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്നും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും, ഉണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പരിക്കുകൾക്കും ടെഹ്‌റാനെ ഉത്തരവാദിയാക്കുന്നതായും കൗൺസിൽ നിർണ്ണയിച്ചു.
ജിസിസി രാജ്യങ്ങളുടെയും ജോർദാനിന്റെയും പേരിൽ പ്രമേയത്തിന് നേതൃത്വം നൽകിയതിന് യുഎഇ ബഹ്‌റൈനെ പ്രശംസിച്ചു.
ജിസിസി രാജ്യങ്ങളുടെയും യുഎഇയുടെയും പേരിൽ സുരക്ഷാ കൗൺസിൽ പ്രസിഡന്റിനും യുഎൻ സെക്രട്ടറി ജനറലിനും സമർപ്പിച്ച നിരവധി കത്തുകളെ തുടർന്നാണ് ഈ പ്രമേയം അംഗീകരിച്ചത്.
135 രാജ്യങ്ങൾ പിന്തുണച്ച ഈ പ്രമേയം, രാജ്യത്തിൻറെ പരമാധികാരത്തിനോ പൗരന്മാർക്കോ നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹം അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകുന്നു എന്ന് യുഎന്നിലെ യുഎഇയുടെ സ്ഥിരം പ്രതിനിധി അംബാസഡർ മുഹമ്മദ് അബുഷഹാബ് പറഞ്ഞു.
യുഎഇ തങ്ങളുടെ പ്രദേശം സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്രസഭയുമായും സഖ്യകക്ഷികളുമായും ചേർന്ന് അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിനും സ്ഥിരത സംരക്ഷിക്കുന്നതിനും മേഖലയിൽ കൂടുതൽ സംഘർഷം തടയുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യുഎഇ വ്യോമ പ്രതിരോധം നേരിട്ടത് 268 ബാലിസ്റ്റിക് മിസൈലുകൾ
ഒമാനിലെ സലാല തുറമുഖം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി ദുബായ്
No injuries after debris from drone interception falls on Dubai building
UAE air forces respond to Iranian missile threats on Thursday
Drone incident sparks minor fire near Dubai Creek Harbour
UAE condemns Iranian drone attack on Oman's Salalah Port
