ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി യു എ ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയും പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.
വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,826 ഡ്രോണുകളും തടഞ്ഞു.
ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഇന്ത്യൻ എന്നീ രാജ്യങ്ങളിലെ എട്ട് സാധാരണക്കാരും കൊല്ലപ്പെട്ടു.
169 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ദേശീയ താൽപ്പര്യങ്ങളും കഴിവുകളും സംരക്ഷിക്കുന്നതിനുമായി, രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്തുന്ന ഏതൊരു ഭീഷണിയെയും നേരിടാൻ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

UAE leaders mark Hijri New Year with messages of optimism and prosperity
ത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ രക്ഷപ്പെടുത്തി ദുബായ് പോലീസ്
Global coalition condemns drone attack near UAE’s Barakah nuclear plant
യുഎസ്-ഇറാൻ കരാർ; നയതന്ത്രത്തിന് ഊന്നൽ നൽകി യുഎഇ
UAE stresses on diplomacy and dialogue as US, Iran reach agreement to end war
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതി; ആദ്യ ഘട്ടം 2032 ൽ പൂർത്തിയാകും.
UAE President discusses regional developments with Egypt counterpart
