"ബഹ്ലൗൽ" സംഘം എന്നറിയപ്പെടുന്ന ഒരു ക്രിമിനൽ സംഘടന രൂപീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ചേരുന്നതിലും നൂറിലധികം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തി
അബുദാബി അപ്പീൽ കോടതിക്ക് മുമ്പാകെ, സംസ്ഥാന സുരക്ഷ, പൊതു ക്രമം, സാമൂഹിക സമാധാനം എന്നിവയ്ക്ക് ഭീഷണിയായിട്ടുള്ള ഒരു സംഘടിത ക്രിമിനൽ സംഘത്തെ വിചാരണ ചെയ്യാൻ ഉത്തരവിട്ട് യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി.
"ബഹ്ലൗൽ" സംഘം എന്നറിയപ്പെടുന്ന ഒരു ക്രിമിനൽ സംഘടന രൂപീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നൂറിലധികം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻറെ ഏഴ് മാസത്തിലധികം നീണ്ടുനിന്ന അന്വേഷണത്തെത്തുടർന്നാണ് ഇത് കണ്ടെത്തിയത്. അധികാരവും സ്വാധീനവും ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അനധികൃത പണം സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബഹ്ലൗൽ" സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സംഘം അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും നിരോധിത ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല തങ്ങളുടെ ക്രിമിനൽ വരുമാനത്തിൻ്റെ സ്രോതസ് മറച്ചുവെക്കാൻ സംഘം പണം വെളുപ്പിക്കുകയും ചെയ്തു.
രാജ്യത്ത് ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്നത് ആരായാലും പബ്ലിക് പ്രോസിക്യൂഷൻ നിർണ്ണായകമായി നിയമം നടപ്പാക്കുമെന്ന് യുഎഇ അറ്റോർണി ജനറൽ വ്യക്തമാക്കി. നിയമ നിർവ്വഹണ അധികാരികൾ അതീവ ജാഗ്രതയോടെയാണ് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു. എല്ലാ പൗരന്മാരോടും താമസക്കാരോടും എന്തെങ്കിലും കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അറ്റോർണി ജനറൽ അഭ്യർത്ഥിച്ചു.

UAE announces visa grace period for those affected by regional disruptions
UAE sets 15 as minimum age for social media use
UAE extradites 3 suspects to Belgium in money laundering, drug trafficking case
UAE joins call to end settler violence in occupied West Bank
RTA expands driver training zones in Dubai, opens doors to investors
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 15 ആയി നിശ്ചയിച്ച് യു എ ഇ
ആഗോളതലത്തിൽ സാമ്പത്തിക പ്രകടനത്തിൽ യു എ ഇയ്ക്ക് ഒന്നാം സ്ഥാനം;പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
FANR chief reviews operations at Barakah Nuclear Power Plant
