ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ക്രൂരമാണെന്നും ഐക്യരാഷ്ട്രസഭയിലെ യു എ ഇ അംബാസഡർ മുഹമ്മദ് അബുഷഹാബ്
ബറാക്ക ആണവനിലയത്തിന് നേരെയുള്ള ആക്രമണത്തെ യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ
യു എ ഇ അപലപിച്ചു .ആക്രമണത്തിന്റെ വ്യാപ്‌തി യു എ ഇ ചൂണ്ടിക്കാട്ടി. സിവിലിയൻ വസ്തുക്കളെ മനപ്പൂർവം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ക്രൂരമാണെന്നും ഐക്യരാഷ്ട്രസഭയിലെ യു എ ഇ അംബാസഡർ മുഹമ്മദ് അബുഷഹാബ് പറഞ്ഞു.
ഇത്തരം ആക്രമണങ്ങൾ രാജ്യത്തിൻറെ പരമാധികാരം, സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവയെ ഭീഷണിപ്പെടുത്താനും ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനാൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള പൂർണ അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അൽ ദഫ്‌റ മേഖലയിലെ പ്ലാന്റ് പൂർണമായും പ്രവർത്തനക്ഷമമാണ്. എന്നാൽ ഇറാഖിൽ നിന്നുള്ള ആക്രമണം എന്ന് സ്ഥിരീകരിച്ചതോടെ ആക്രമണത്തിന്റെ ഗൗരവം കുറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഈ അഭിപ്രായങ്ങൾ ശരിവച്ചു.

ബറാക്ക ആണവ നിലയത്തെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം; ഇറാഖിൽ നിന്നുള്ള ആക്രമണങ്ങൾ അടിയന്തിരമായി തടയണമെന്ന് യു എ ഇ
ഈദ് അൽ അദ്ഹയോടനുബന്ധിച്ചു 956 തടവുകാരെ മോചിപ്പിക്കും
ഈദിനോട് അനുബന്ധിച്ചു ഗാസയിലെ കുട്ടികൾക്ക് പുതു വസ്ത്രങ്ങൾ അയച്ചു യു എ ഇ
UAE urges Iraq to 'urgently' stop hostile acts from its territory
UAE President pardons 956 prisoners ahead of Eid Al Adha
UAE condemns Barakah nuclear plant attack in emergency UN meeting
UAE President hosts special ceremony for title-winning Al Ain FC team
UAE engages six drones in past 48 hours
